ഒളവണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന പ്രതി പോലീസിന്റെ പിടിയിൽ.

MTV News 0
Share:
MTV News Kerala

മാവൂർ : ഒളവണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ.മലപ്പുറം തിരൂരങ്ങാടി ചന്തപ്പടി ചൂണ്ടയിൽ ഹൗസിൽ ഹസീമുദ്ദീൻ ( 31) ആണ് പിടിയിലായത്.കഴിഞ്ഞമാസം 27ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുളങ്ങര ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ്
കത്തി കാണിച്ച് ഇയാൾ കവർന്നത്.
മോഷണം നടക്കുന്ന സമയത്ത് വീട്ടിൽവിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്.
ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് ചന്ദ്രശേഖരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
തുടർന്ന് പ്രതി സ്വർണ്ണമാലയുമായി ഓടി രക്ഷപ്പെട്ടു.
പന്തീരാങ്കാവ് പോലീസും കോഴിക്കോട് ക്രൈം സ്ക്വാഡും നടത്തിയ ഊർജിത അന്വേഷണത്തിനെടുവിലാണ് പ്രതി വലയിലായത്.
യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ പോലീസ് മോഷണ സമയത്ത് ഈ ഭാഗങ്ങളിൽ പ്രവർത്തിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.നേരത്തെ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ
ഹസിമുദ്ദീൻ.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.