
മതേതര മനസുകളിലെ കറുത്തദിനം; ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വർഷം
മതേതര രാജ്യത്തിന്റെ കറുത്ത ഏട്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഈ 32 വര്‍ഷത്തിനുള്ളില്‍ രാജ്യം കടന്നു പോയത് പല രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയാണ്. 1990കൾക്ക് ശേഷമുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ബാബറി മസ്ജിദിൻ്റെ തകർച്ച നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ 32 വർഷത്തിനിടയ്ക്ക് സംഭവിച്ചതൊന്നും ഇന്ത്യൻ മതേതരത്വത്തിൻ്റെ ഹൃദയത്തിലേറ്റ മുറിപ്പാടിനെ മായ്ച്ചിട്ടേയില്ല. പീന്നീട് ബാബരി മസ്ജിദ് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ബിജെപി നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി. സംഭവം അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം ഡിസംബർ ആറിനെങ്കിലും ചർച്ചയിലേയ്ക്ക് ഉയർന്നു വരുന്നുമ്പോഴും പരമോന്നത കോടതിയുടെ ഈ കേസിലെ തീർപ്പ് തന്നെയാണ് അന്തിമമായി കണക്കാക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ പള്ളി നിന്നയിടത്ത് സുപ്രീംകോടതി വിധി പ്രകാരം രാമക്ഷേത്രം ഉയർന്നു. എന്നാല്‍ ഇന്നും ഓര്‍മിക്കപ്പെടുന്ന ഒരു കറുത്ത ദിനമായി ബാബരി മതേതര മനസുകളില്‍ നില്‍ക്കുകയാണ്.
© Copyright - MTV News Kerala 2021
View Comments (0)