സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്.

സർവകലാശാല വിസി നിയമനത്തിൽ സർക്കാർ ഗവർണർ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ, പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ബലംപ്രയോഗിച്ചാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ, ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപെടെ 10 പേരെ പൊലീസ് റിമാൻഡ് ചെയ്തു.
പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിക്കുകയാണ്. ഈ അവസ്ഥയ്ക്കെതിരെ ഏത് വിധേനയും പോരാടുമെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് സംസാരിച്ചു കഴിഞ്ഞതിന് ശേഷമാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.