അരിക്കൊമ്പൻ കന്യാകുമാരിയിൽ; കാട്ടാനയുടെ സഞ്ചാരപാത ഉറ്റുനോക്കി രണ്ട് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരിയിൽ. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്.

തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.