കർണാടകത്തിലെ വിധിയെഴുത്ത്‌ വിദ്വേഷത്തിനും വെറുപ്പിനും എതിരെയുള്ളത്

MTV News 0
Share:
MTV News Kerala

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട്‌ എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ്‌ കർണാടകത്തിലെ വിധിയെഴുത്ത്‌. അഴിമതിയും ഭരണവിരുദ്ധവികാരവും ബിജെപിയെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആദിത്യനാഥും കടുത്ത വർഗീയ അജൻഡയാണ്‌ പുറത്തെടുത്തത്‌. ബജ്‌റംഗദളിനെ ഹനുമാനുമായി തുലനംചെയ്യാൻ തയ്യാറായ പ്രധാനമന്ത്രി കേരളം ഭീകരവാദികളുടെ കേന്ദ്രമാണെന്ന്‌ ധ്വനിപ്പിക്കാനായി കേരള സ്‌റ്റോറിയെക്കുറിച്ചും പരാമർശിച്ചു. മുസ്ലിങ്ങൾക്കുള്ള ഒബിസി ക്വോട്ട നിർത്തലാക്കിയ നടപടിയെ ഓർമിപ്പിച്ച അമിത്‌ ഷാ കോൺഗ്രസ്‌ ഭരണത്തിൽ വന്നാൽ കലാപമായിരിക്കും ഫലമെന്ന്‌ വിളിച്ചു പറഞ്ഞു. ഹിജാബ്‌ വിഷയം ഉയർത്തിയും മതപരിവർത്തന നിരോധന നിയമം ഉയർത്തിക്കാട്ടിയും ബിജെപി ആരംഭിച്ച ന്യൂനപക്ഷവിരുദ്ധത യുപിയെയും ഗുജറാത്തിനെയും അനുസ്‌മരിപ്പിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ ഏകീകൃത സിവിൽകോഡും എൻആർസിയും നടപ്പാക്കുമെന്നും പറഞ്ഞു. ക്ഷേത്രസമീപത്ത്‌ മുസ്ലിങ്ങളുടെ കച്ചവടസ്ഥാപനങ്ങൾ അനുവദിക്കില്ലെന്നുവരെ ബിജെപി ആവർത്തിച്ചു. എന്നാൽ, കടുത്ത വർഗീയ പ്രചാരണംകൊണ്ടൊന്നും ഭരണവിരുദ്ധവികാരത്തെ മറികടക്കാനായില്ല.

Share:
Tags:
MTV News Keralaവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട്‌ എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ്‌ കർണാടകത്തിലെ വിധിയെഴുത്ത്‌. അഴിമതിയും ഭരണവിരുദ്ധവികാരവും ബിജെപിയെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആദിത്യനാഥും കടുത്ത വർഗീയ അജൻഡയാണ്‌ പുറത്തെടുത്തത്‌. ബജ്‌റംഗദളിനെ ഹനുമാനുമായി തുലനംചെയ്യാൻ തയ്യാറായ പ്രധാനമന്ത്രി കേരളം ഭീകരവാദികളുടെ കേന്ദ്രമാണെന്ന്‌ ധ്വനിപ്പിക്കാനായി കേരള സ്‌റ്റോറിയെക്കുറിച്ചും പരാമർശിച്ചു. മുസ്ലിങ്ങൾക്കുള്ള ഒബിസി ക്വോട്ട നിർത്തലാക്കിയ നടപടിയെ ഓർമിപ്പിച്ച അമിത്‌ ഷാ കോൺഗ്രസ്‌ ഭരണത്തിൽ വന്നാൽ കലാപമായിരിക്കും ഫലമെന്ന്‌ വിളിച്ചു...കർണാടകത്തിലെ വിധിയെഴുത്ത്‌ വിദ്വേഷത്തിനും വെറുപ്പിനും എതിരെയുള്ളത്