വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

MTV News 0
Share:
MTV News Kerala

വടക്കൻ ഗാസയിൽ ഇന്നലെ രാത്രിയും ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഗാസ സിറ്റിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ജബലിയയിൽ അഭയാർഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേർക്കുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു

ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരുക്കേറ്റു. ഗാസയിൽ ഖാൻ യൂനിസിലേക്ക് കയറിയ സൈനികർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ലബനൻ അതിർത്തി കടന്ന് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ പോസ്റ്റുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു

ഗാസയിൽ ആക്രമണം തുടർന്നാൽ സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ വീണ്ടും രംഗത്തുവന്നു. ഇതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തുവന്നു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും മാർപാപ്പ പ്രതികരിച്ചു.