
സർക്കാർ വാഹനങ്ങളിൽ സ്വകാര്യ യാത്ര; ധനകാര്യ വകുപ്പിന്റെ പരിശോധനയില്ല,ഔദ്യോഗിക വാഹനങ്ങളുടെ ദുർവിനിയോഗം കൂടുന്നു
തദ്ദേശ ഭരണ വകുപ്പിൽ ഔദ്യോഗിക വാഹനങ്ങൾ വ്യാപകമായി ദുർവിനിയോഗം ചെയ്യുന്നു. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് മുതൽ ഗ്രാമപഞ്ചായത്തുകൾവരെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി ഉയരുന്നത്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കരാർ വാഹനങ്ങൾ നിരവധിയുണ്ടെങ്കിലും അവയിൽ ചിലതു മാത്രമാണ് ടാക്സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടുന്നത്. മറ്റുള്ളവ പ്രൈവറ്റ് നമ്പർ പ്ലേറ്റ് വച്ച് സർക്കാർ വാഹനങ്ങൾ എന്ന വ്യാജനയാണ് ഓടുന്നത്.മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇതിൽപെടുന്നു. കരാർ വാഹനങ്ങളിലെ സർക്കാർ ബോർഡുകൾ ഇളക്കി മാറ്റിയ ശേഷം ഉദ്യോഗസ്ഥരുടെ സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുകയും ഇതിന്റെ തുക സർക്കാർ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഉദ്യോഗസ്ഥനും കുടുംബത്തിനും യാത്രകളിലെല്ലാം ഫ്രീ ട്രാൻസ്പോർട്ടേഷൻ തരപ്പെടുകയാണ്.കേന്ദ്രസർക്കാർ പദ്ധതിയായ വി.ബി.ജി റാം ജിയുടെ ഭാഗമായി സംസ്ഥാന, ജില്ല ഓഫിസുകളിൽ കരാറടിസ്ഥാനത്തിൽ എടുത്തിരിക്കുന്ന വാഹനങ്ങൾ പോലും ഉദ്യോഗസ്ഥരെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുവരാനും തിരികെ കൊണ്ടുവിടാനും വ്യാപകമായി ഉപയോഗിക്കുകയാണ്.എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനും അതിലെ വിവരങ്ങൾ ലോഗ് ബുക്കുമായി ഒത്തുനോക്കാനും സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.
© Copyright - MTV News Kerala 2021





View Comments (0)