
ഓപ്പറേഷൻ തൂഫാൻ 2.0, രണ്ടാം ഘട്ടം തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്തെന്ന് ആഭ്യന്തര മന്ത്രി, 28 ന് ഫ്ലാഗ് ഓഫ്; ഇതുവരെ 10070 കേസുകൾ, 10885 പേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന മാഫിയകളുടെ വേരറുക്കുന്ന ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാണ് രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. തൂഫാനിൽ 10,885 പേരാണ് ഇതുവരെ അറസ്റ്റിലായത്. 10,070 കേസ് രജിസ്റ്റര്‍ ചെയ്തു. 23.48 കിലോ എം ഡി എം എ പിടികൂടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് തൂഫാനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright - MTV News Kerala 2021





View Comments (0)